സംവാദം തുണച്ചതാരെ? കമലയോ ട്രംപോ മുന്നിൽ? സർവെ ഫലങ്ങൾ പുറത്ത്!

വാഷിംഗ്ടണ്‍: ട്രംപുമായുള്ള തീപാറുന്ന സംവാദത്തിനുശേഷം അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ കമലഹാരിസിന് പിന്തുണ വര്‍ധിച്ചതായി സര്‍വേ ഫലങ്ങൾ. രണ്ടു ദിവസം നീണ്ട റോയിട്ടേഴ്സ്/ഇപ്സോസ് പോളില്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ ഹാരിസിനു 47%–42% ലീഡാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 27-28 സര്‍വേയില്‍ ലീഡ് 4% ആയിരുന്നു. മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേയില്‍ ഹാരിസ് 50%, ട്രംപ് 45%. അവര്‍ ഡിബേറ്റിനു മുന്‍പ് നടത്തിയ സര്‍വേയില്‍ 4 പോയിന്റ് ആയിരുന്നു കമലയ്ക്ക് ലഭിച്ചിരുന്ന ലീഡ്.

റോയിട്ടേഴ്സ്/ഇപ്സോസ് പോളില്‍, ഡിബേറ്റ് ശ്രദ്ധിച്ചെന്നു പറഞ്ഞ വോട്ടര്‍മാരില്‍ 53% ഹാരിസിനെ പിന്തുണച്ചപ്പോള്‍ ട്രംപിന്റെ പിന്തുണ വെറും 24% ആണ്. ട്രംപിന് ഡിബേറ്റില്‍ തിളങ്ങാനായില്ലെന്ന് 52% വോട്ടര്‍മാര്‍ പറയുന്നു. ഹാരിസിനെ കുറിച്ച് അങ്ങിനെ പറഞ്ഞത് 21% മാത്രം.

കൂടുതല്‍ ഉയര്‍ന്ന ധാര്‍മികതയുള്ള സ്ഥാനാര്‍ത്ഥി ഹാരിസ് തന്നെയെന്നു സര്‍വെയില്‍ പങ്കെടുത്ത 52% വോട്ടര്‍മാര്‍ പറഞ്ഞു. ട്രംപിനെ ധാര്‍മികയെക്കുറിച്ച് അനുകൂലമായി പറഞ്ഞത് 29% പേര്‍ മാത്രമാണ്. സംവാദത്തില്‍ ട്രംപ് ആണ് വിജയിച്ചത് എന്ന് 53 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ പറഞ്ഞപ്പോള്‍ ഹാരിസ് തന്നെ വിജയി എന്നു പറയുന്ന ഡെമോക്രാറ്റുകള്‍ 91% ആണ്.

സ്വതന്ത്ര വോട്ടര്‍മാര്‍ക്കിടയില്‍ ഹാരിസ് 46–40 എന്ന ലീഡ് നേടി. ഹാരിസിനു കുതിപ്പ് കാണുന്നു എന്നാണ് മോര്‍ണിംഗ് കണ്‍സള്‍ട്ട് പറയുന്നത്. എന്നാല്‍ പ്രകടമായി കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി മത്സരം കടുത്ത നിലയില്‍ തുടരുകയാണ്.

Also Read

More Stories from this section

family-dental
witywide