ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാള്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള തന്റെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിക്കും. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹര്‍ജി ഇന്നാണ് ഹൈക്കോടതി തള്ളിയത്.

പാര്‍ട്ടിയെയും കെജ്രിവാളിനെയും അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് എക്‌സൈസ് നയ കുംഭകോണമെന്ന് പറഞ്ഞുകൊണ്ടാണ് എഎപി ഹൈക്കോടതി വിധിയോട് പ്രതികരിച്ചത്

തങ്ങള്‍ ഹൈക്കോടതിയെ ബഹുമാനിക്കുന്നുവെന്നും, എന്നാല്‍ അതിന്റെ ഉത്തരവിനോട് യോജിക്കുന്നില്ലെന്നും അതിനാല്‍ സുപ്രീം കോടതിയിലേക്ക് പോകുമെന്നും മുതിര്‍ന്ന എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ ഇഡിയും സിബിഐയും അനധികൃതമായ ഒരു രൂപ പോലും കണ്ടെത്തിയിട്ടില്ലെന്നും, അതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹിയിലെയും പഞ്ചാബിലെയും ആം ആദ്മി സര്‍ക്കാരുകളെയും തകര്‍ത്ത് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, കേസില്‍ എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചതുപോലെ കേജ്രിവാളിനും സുപ്രീം കോടതി ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide