
വടകര: വടകരയിലെ വർഗീയ പ്രചാരണ വിവാദത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മറുപടിയുമായി കെകെ ശൈലജ. തനിക്കെതിരെ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ കെ ശൈലജ ആവർത്തിച്ചു. കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും പോസ്റ്റുകളുമായിരുന്നു പ്രചരിപ്പിച്ചത്.
വര്‍ഗീയ സന്ദേശങ്ങള്‍ക്കുപിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നു. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയിലുണ്ട്. വിശദമായ പരിശോധനയില്‍ അവ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പേജുകളാണെന്നാണ് മനസിലായി. ആ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും സമാനമായ അനുഭവങ്ങള്‍ എനിക്കുണ്ടായി. ഇത്രയും തരംതാണ ഒരു സന്ദേശം പ്രചരിപ്പിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്. അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യു.ഡി.എഫിന് തന്നെയാണ് നല്ലതെന്നും അവർ പറഞ്ഞു.
KK Shailaja against UDF over hate campaign