
മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സി പി എം സഹയാത്രികനും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ എം എല്‍ എ. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി പി എം സഹയാത്രികനായി തുടരുമെന്നും സി പി എം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നും ജലീല്‍ വ്യക്തമാക്കി.
എ ഡി ജി പി അജിത്കുമാര്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് ഇപ്പോഴത്തെ എസ് പി ശശിധരന്‍ എന്നിവര്‍ക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഭ്യന്തരവകുപ്പ് തയ്യാറാകണമെന്ന് ജലീല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഗൗരവമുള്ള ഏത് കേസും ഒന്നുമല്ലാതാക്കാന്‍ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ആരോപണ വിധേയരെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ തുറന്ന് കാട്ടപ്പെടേണ്ടവരാണെന്നും ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനായി പോര്‍ട്ടല്‍ തുടങ്ങാനുള്ള ജലീലിന്‍റെ തീരുമാനം എന്നത് ശ്രദ്ധേയമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീല്‍ തവനൂരില്‍ നിന്നുള്ള എം എല്‍ എയാണ്.