‘മോദി എന്തുകൊണ്ട് തരൂരിനെ ക്ഷണിച്ചില്ല’, പ്രേമചന്ദ്രനെ ക്ഷണിച്ചതും വിരുന്നിൽ പങ്കെടുത്തതും അന്തർധാര; വിമർശിച്ച് ഇപി

തിരുവനന്തപുരം: ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രനെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത 8 എം പിമാരിൽ ഒരാളാണ് പ്രേമചന്ദ്രനെന്നും എന്താണ് ഇതിന്റെ അന്തർധാരയെന്നും ഇ പി ജയരാജൻ ചോദിച്ചു. വിരുന്നിൽ പങ്കെടുത്തത് ബി ജെ പിയുമായുള്ള അന്തർധാരയെ തുടർന്നാണെന്നും എന്തുകൊണ്ട് മോദി, ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജൻ ചോദിച്ചു. ബി ജെ പിയും ആർ എസ് എപിയുമായുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാലും സി പി എം നേതാവ് എളമരം കരീമും രം​ഗത്തെത്തിരുന്നു. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ പ്രേമചന്ദ്രനെ മോദി വിരുന്നിന് ക്ഷണിച്ചതെന്നാണ് ബാല​ഗോപാൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ, ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നായിരുന്നു കരീമിന്‍റെ കുറ്റപ്പെടുത്തൽ. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

LDF convenor EP Jayarajan slams NK Premachandran on his lunch with PM Narendra Modi latest news

More Stories from this section

family-dental
witywide