
വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം എത്രയും പെട്ടെന്ന് അറിയിക്കാത്തതിൽ രോഷാകുലനായി പ്രസിഡന്റ് ജോ ബൈഡൻ. മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം ചെറിയ ഒരു ശസ്ത്രക്രിയക്കായി ഡിസംബർ 22ന് ഓസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് തന്നെ അദ്ദേഹം വീട്ടിലേക്ക് പോകുകയും ചെയ്തു.
എന്നാൽ വീട്ടിലെത്തിയ ശേഷം ജനുവരി ഒന്നിന് വേദന കൂടുതലാകുകയും അദ്ദേഹത്തെ വേഗം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. മേരിലാൻഡിലെ ബെഥ്സെദ, വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു അദ്ദേഹം. 3 ദിവസം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കിടന്നു.
അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയും പെൻ്റഗൺ തലവനുമായ അദ്ദേഹം ആശുപത്രിയിലാണെന്ന വിവരം പോർട്ടോറിക്കോയിൽ വെക്കേഷൻ ആഘോഷിക്കാനായി പോയിരിക്കുന്ന അദ്ദേഹത്തിന്റെ ഡപ്യൂട്ടി കാതലിൻ ഹിക്സി പോലും അറിഞ്ഞില്ല എന്നതാണ് വസ്തുത. യുക്രെയ്ൻ, ഇസ്രയേൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയെ കുറിച്ച് ഒരാഴ്ച വിവരമൊന്നുമില്ലാതിരുന്നത് അമേരിക്കയിലെ ജനത്തെ മാത്രമല്ല ഭരണ സംവിധാനത്തിലുണ്ടായിരുന്ന പലരേയും ഞെട്ടിച്ചു.
തനിക്ക് പറ്റിയ പിഴവാണെന്നും മേലിൽ ഇത്തരം വീഴ്ച ഉണ്ടാവുകയില്ല എന്നും ലോയ്ഡ് ഓസ്റ്റിൻ തന്നെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
ഓസ്റ്റിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്തതിലെ വീഴ്ച അവലോകനം ചെയ്യുമെന്നും പലർക്കും ജോലി നഷ്‌ടപ്പെട്ടേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എബിസി ന്യസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്റും ഓസ്റ്റിനും ശനിയാഴ്ച വൈകുന്നേരം സംസാരിക്കുകയുണ്ടായെന്നും ഇതൊരു ഊഷ്മള സംഭാഷണമായിരുന്നുവെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.4ാം തീയതി രാത്രി വരെ, ഓസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വൈറ്റ് ഹൗസ് അറിഞ്ഞിട്ടില്ലെന്ന് മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 5 ാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഓസ്റ്റിൻ ആശുപത്രിയിലാണെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ വാർത്താകുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
70 വയസ്സുള്ള രാജ്യത്തെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ സർക്കാരിന് അകത്തും പുറത്തും ചോദ്യങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.
ഞായറാഴ്ച, പെന്റഗൺ വക്താവ്, ഓസ്റ്റിനെ വാൾട്ടർ റീഡിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ ഇടയായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി. ഡിസംബർ 22 ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഓസ്റ്റിൻ വീട്ടിലേക്ക് പോയി. ജനുവരി 1 ന് അദ്ദേഹത്തിന് കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. ഓസ്റ്റിനെ വാൾട്ടർ റീഡിലേക്ക് കൊണ്ടുപോയി.
Lloyd Austin was hospitalized after ‘experiencing severe pain,’ Pentagon says