
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ മികച്ച പോളിങ്. ഒടുവിലത്തെ കണക്ക് അനുസരിച്ച് കഴിഞ്ഞ തവണത്തെക്കാൾ ഇക്കുറി ഈ 96 മണ്ഡലങ്ങളിലും പോളിംഗ് രേഖപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. നാലാംഘട്ടത്തിൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 67.71 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലുമാണ് കനത്ത പോളിംഗ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ പറയുന്നത്. ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്. ഇവിടെ 40 ശതമാനത്തിനടുത്ത് മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 96 സീറ്റുകളില്‍ 2019 ൽ 49 സീറ്റുകളില്‍ എൻ ഡി എ വിജയം നേടിയിരുന്നു. 12 സീറ്റുകളാണ് നിലവിലെ ഇന്ത്യ സഖ്യം അന്ന് നേടിയിരുന്നത്.
Lok Sabha Elections 2024 Voting Live Updates: 67% voter turnout in Phase 4, 78 % in West Bengal and andhra