സാമ്പത്തിക പ്രതിസന്ധി: ലോസ് ഏഞ്ചൽസ് ടൈംസിൽ നിന്ന് 115 പേരെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലോസ് ഏഞ്ചൽസ് ടൈംസിൽ നിന്ന് 115 പേരെ പിരിച്ചു വിട്ടു. പത്രത്തിൻ്റെ ഉടമ, ശതകോടീശ്വരൻ പാട്രിക് സൂൻ-ഷിയോങ് സൂം വെബിനാർ നടത്തി തീരുമാനം അറിയിച്ചു. യൂണിയൻ, യൂണിയൻ ഇതര ജീവനക്കാരെ പിരിച്ചുവിടൽ നടപടി ബാധിച്ചിട്ടുണ്ട്.

“94 യൂണിയൻ അംഗങ്ങളെ പിരിച്ചുവിട്ടു, അത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. എന്നാൽ ഞങ്ങൾ ഭയപ്പെട്ട സംഖ്യയേക്കാൾ കുറവാണ് ഇതെന്നത് തെല്ലാശ്വസമാണ്” ടൈംസ് റിപ്പോർട്ടറും മീഡിയ ഗിൽഡ് വെസ്റ്റിന്റെ പ്രസിഡന്റുമായ മാറ്റ് പിയേഴ്‌സ് പറഞ്ഞു.

പിരിച്ചുവിട്ട ചില ജേണലിസ്റ്റുകൾ തങ്ങളുടെ വാർത്തകൾ എക്സിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കവറേജിന് നേതൃത്വം നൽകേണ്ടിയിരുന്ന വാഷിങ്ടൺ ബ്യൂറോചീഫ് കിംബ്രിയേൽ കെല്ലി, ഡെപ്യൂട്ടി ചീഫ് നിക്ക് ബൗമാൻ, ജെഫ് ബെർകോവിസി, ബിസിനസ് എഡിറ്റർ ലിൻഡ്സെ ബ്ലേക്ക്ലി, മറ്റ് നിരവധി ബിസിനസ് റിപ്പോർട്ടർമാർ എന്നിവർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. മ്യൂസിക് എഡിറ്റർ ക്രെയ്ഗ് മാർക്‌സ്, ഫിലിം റിപ്പോർട്ടർ ജെൻ യമാറ്റോ എന്നിവരെയും പിരിച്ചുവിട്ടു. കഴിഞ്ഞമാസം 74 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടൽ നടപടിയിൽ പ്രതിഷേധിച്ച് എൽഎ ടൈംസ് ഗിൽഡ് വെള്ളിയാഴ്ച ഒരു ദിവസത്തെ വാക്കൗട്ട് നടത്തിയിരുന്നു. തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ 10 കോൺഗ്രസ് അംഗങ്ങൾ സൂൺ-ഷിയോങ്ങിനും ഗിൽഡിനും കത്തെഴുതുകയും ചെയ്തിരുന്നു.

Los Angeles Times slashes 115 journalists in ‘Zoom webinar’ amid financial crisis

More Stories from this section

family-dental
witywide