കഴുത്തിൽ ചവിട്ടിയും കാലുവാരി നിലത്തിട്ടും എംപിമാർ; മാലിദ്വീപ് പാർലമെന്റിൽ കൂട്ടയടി

മാലെ: പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻ്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ മാലിദ്വീപ് പാർലമെൻ്റിൽ തമ്മിലടി. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിൻ്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിൻ്റെയും (പിഎൻസി) ഭരണകക്ഷി എംപിമാർ പ്രതിപക്ഷ എംപിമാരെ പാർലമെൻ്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. സ്പീക്കറുടെ ചേംബറിൽ കയറി വോട്ടിംഗ് കാർഡുകളും ഭരണകക്ഷി എംപിമാർ എടുത്തുകൊണ്ട് പോയി. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

ഭരണകക്ഷി എംപിമാരുടെ ധിക്കാരത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ വേണ്ടി സ്പീക്കറുടെ അരികിലെത്തി പ്രതിപക്ഷ എംപിമാർ സംഗീതോപകരണങ്ങൾ വായിച്ചു. ശബ്ദം സഹിക്കാതെ വന്നതോടെ മാലിദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

അറ്റോർണി ജനറൽ അഹമ്മദ് ഉഷാം, ഭവന, ഭൂമി, നഗര വികസന മന്ത്രി ഡോ. അലി ഹൈദർ, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, സാമ്പത്തിക വികസന മന്ത്രി മുഹമ്മദ് സഈദ് എന്നിവർക്കാണ് അം​ഗീകാരം നൽകാത്തത്.

More Stories from this section

family-dental
witywide