ഇന്ത്യ നല്‍കിയ വിമാനം പറത്താന്‍ പോലും ഇവിടുള്ളവര്‍ക്ക് അറിയില്ല: മാലിദ്വീപ് മന്ത്രി

മാലി: ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള പൈലറ്റുമാര്‍ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍ സമ്മതിച്ചു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നടപടിയില്‍ 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം എത്തുന്നത്.

ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പൈലറ്റുമാര്‍ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സില്‍ (എംഎന്‍ഡിഎഫ്) ഇല്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഗസ്സാന്‍ മൗമൂണ്‍ പറഞ്ഞത്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുന്നതിനായി മാലദ്വീപില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയില്‍ നിന്നുള്ള സാധാരണക്കാരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സന്‍ മൗമൂണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പല ഘട്ടങ്ങള്‍ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാല്‍, വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികര്‍ അത് പൂര്‍ത്തിയാക്കിയിട്ടില്ല. അതിനാല്‍, രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയറും പറത്താന്‍ ലൈസന്‍സുള്ളവരോ പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരോ ആയ ആരും ഇപ്പോള്‍ ഞങ്ങളുടെ സേനയില്‍ ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ദ്വീപ് രാഷ്ട്രത്തിലെ മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ സൈനികരെയും മെയ് 10 നകം പിന്‍വലിക്കണമെന്ന് ചൈന അനുകൂല നേതാവായ മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളാകുകയും ഇന്ത്യ ഇതിനകം 76 സൈനികരെ പിന്‍വലിക്കുകയും ചെയ്തു. അതേസമയം, സെനഹിയ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ മാലിദ്വീപ് സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും മാലിദ്വീപ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide