
ദില്ലി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കോൺഗ്രസ് ഇക്കുറി അധികാരത്തിലെത്തുമെന്നും ബി ജെ പിക്ക് 2004 ലെ അവസ്ഥയാകും ഉണ്ടാകുകയെന്നും ഖർഗെ പറഞ്ഞു, 2004 ലെ ബി ജെ പിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്‍റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യത്തിനെന്നും ഖർഗെ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഖര്‍ഗെ പരാമാർശിച്ചത്.
2004 ല്‍ ബി ജെ പി പരാജയപ്പെട്ട അതേ സാഹചര്യമാണ് രാജ്യത്ത് ഇന്ന് നിലവിലുള്ളത്. അന്ന് ഇന്ത്യ തിളങ്ങുന്നുവെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി തോറ്റ് തുന്നംപാടുകയായിരുന്നു. 2024 ലും അത് തന്നെ ആവര്‍ത്തിക്കുമെന്ന് ഖർഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദിയുടെ ഗ്യാരണ്ടിക്കെതിരായ വിധിയെഴുത്താകും ഇക്കുറി. മോദിയുടെ ഗ്യാരണ്ടി വാദത്തെ നേരിടാന്‍ കോണ്‍ഗ്രസ് 5 ന്യായ് പദ്ധതികൾ മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം വിവരിച്ചു. 5 ന്യായ് പദ്ധതികളടങ്ങുന്നതാകും കോൺഗ്രസിന്‍റെ പ്രകടനപത്രിക. ഇത് പരമാവധി ആളുകളിലെത്തിക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളോട് ഖര്‍ഗെ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍, യുവാക്കള്‍, ഉദ്യോഗാര്‍ത്ഥികള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിവര്‍ക്കായി രാഹാല്‍ പ്രഖ്യാപിച്ച ന്യായ് പദ്ധതികളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഹൈലൈറ്റെന്നും അദ്ദേഹം വിവരിച്ചു.
Modi guarantees will meet same fate as BJP 2004 India Shining push says Mallikarjun kharge