മോസ്‌കോ ഭീകരാക്രമണം: ‘ചെയ്തത് ഐഎസ് ആണെന്ന് ഉറപ്പാണോ?’; അമേരിക്കയോട് റഷ്യ

മോസ്കോ: മോസ്കോയിലെ ക്രോക്കസ് ഹാളിൽ 140 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവയ്പ്പിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ (ഐഎസ്ഐഎസ്-കെ) ആണെന്ന് ഉറപ്പാണോയെന്ന് അമേരിക്കയോട് റഷ്യ. പതിറ്റാണ്ടുകൾക്കിടെ തങ്ങളുടെ മണ്ണിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് പിന്നിൽ ഐഎസ്ഐഎസ്-കെയുടെ കൈകളുണ്ടാകുമെന്ന അമേരിക്കയുടെ വാദങ്ങളെയാണ് റഷ്യ ചോദ്യം ചെയ്തത്.

സോവിയറ്റ് കാലഘട്ടത്തിലെ റോക്ക് ഗ്രൂപ്പായ പിക്നിക്കിൻ്റെ സംഗീത പരിപാടിക്കികെ ഒരു താജിക്ക് പൗരൻ ഉൾപ്പെടെ നാല് പേർ വെള്ളിയാഴ്ച കച്ചേരി ഹാളിലേക്ക് ഇരച്ചുകയറുകയും കാണികൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു.

ഇസ്‌ലാമിനെതിരെ പോരാടുന്ന രാജ്യങ്ങളുമായുള്ള ഉഗ്രമായ യുദ്ധത്തിൻ്റെ ഭാഗമായി മെഷീൻ ഗൺ, പിസ്റ്റൾ, കത്തികൾ, ഫയർബോംബ് എന്നിവയുമായി സായുധരായ തങ്ങളുടെ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ടെലിഗ്രാമിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അവകാശപ്പെട്ടു.

ആക്രമണത്തിൽ ISIS-K യുടെ പങ്കിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ പുറത്തുവരുമ്പോഴും, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ കൂട്ടക്കൊലയിൽ ഉക്രെയ്‌നിൻ്റെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് സൂചന നൽകിയിരുന്നു. “അവർ ഒളിക്കാൻ ശ്രമിക്കുകയും ഉക്രെയ്നിലേക്ക് നീങ്ങുകയും ചെയ്തു, പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സംസ്ഥാന അതിർത്തി കടക്കാൻ ഉക്രേനിയൻ ഭാഗത്ത് അവർക്ക് ഒരു ജാലകം തയ്യാറാക്കിയിരുന്നു,” എന്നായിരുന്നു പുടിന്റെ പ്രതികരണം.

More Stories from this section

family-dental
witywide