
ഒഹായോ: കൊലപാതക കേസിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന പ്രതിയെ 20 വർഷത്തിന് ശേഷം കണ്ടെത്തി. അമേരിക്കയിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനലായ അന്റോണിയോ റിയാനോ (72) മെക്സിക്കോയിൽ പൊലീസ് ഓഫിസറായി ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഹായോയിലെ ബട്ട്‌ലർ കൗണ്ടിയിൽ ബെഞ്ചമിൻ ബെക്കാറയെ (25) എന്ന യുവാവിനെ വെടിവച്ചുകൊന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2004 ഡിസംബർ 19ന് ഉച്ചകഴിഞ്ഞ് ഹാമിൽട്ടണിലെ റൗണ്ട് ഹൗസ് ബാറിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാൾക്കായി പൊലീസ് രാജ്യം മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ജിവസം യുഎസ് പൊലീസ് റിയാനോയെ അദ്ദേഹത്തിന്റെ ജന്മനാടായ മെക്സിക്കോയിലെ ഒക്സാക്കയിലെ സപ്പോട്ടിറ്റ്ലാൻ പാൽമാസിൽ വച്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ റിയാനോയെ തടവിലാക്കാൻ ഉത്തരവിട്ടു. ഇയാൾക്കെതിരെ രണ്ട് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Most wanted criminal in USA arrested from mexico