ഗത്യന്തരമില്ല, സൈന്യത്തില്‍ ചേര്‍ന്നേ പറ്റൂ…നിര്‍ബന്ധിത സൈനിക സേവനം പ്രഖ്യാപിച്ച് മ്യാന്‍മര്‍

ന്യൂഡല്‍ഹി: മ്യാന്‍മറിലെ ഭരണകൂടം എല്ലാ യുവാക്കള്‍ക്കും യുവതികള്‍ക്കും നിര്‍ബന്ധിത സൈനിക സേവനം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സ്വയംഭരണത്തിനായി പോരാടുന്ന സായുധ വിമത സേനയെ നിയന്ത്രിക്കാനാണ് നിര്‍ണായക നീക്കം.

18നും 35 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരും 18നും 27 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും രണ്ട് വര്‍ഷം വരെ സേവനമനുഷ്ഠിക്കണം. മാത്രമല്ല, 45 വയസു വരെ പ്രായമുള്ള ഡോക്ടര്‍മാരെപ്പോലുള്ള സ്‌പെഷ്യലിസ്റ്റുകള്‍ മൂന്ന് വര്‍ഷം വരെ സേവനമനുഷ്ഠിക്കണം. 2021 ലെ അട്ടിമറിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതു മുതല്‍ മ്യാന്‍മറില്‍ അരാജകത്വത്തിന്റെ പിടിയിലാണ്.

2021 ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതുമുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മ്യാന്‍മര്‍ വ്യാപകമായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. അധികാരമേറ്റ ശേഷം സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. സൈനികരെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം പാടുപെടുകയാണെന്നും യുദ്ധം ചെയ്യാത്തവരെ മുന്‍നിരയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയെന്നും വിദഗ്ധര്‍ പറഞ്ഞു.

More Stories from this section

family-dental
witywide