പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; ഇന്ധനക്ഷാമം, കല്ലേറ്

ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവര്‍മാരുടെ പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. രാജ്യത്തുടനീളമുള്ള ഹൈവേകളും മറ്റ് നിരവധി പ്രധാന റോഡുകളും തടഞ്ഞ് ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച മൂന്ന് ദിവസത്തെ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധങ്ങള്‍ ഗതാഗതക്കുരുക്കിലേക്ക് നയിച്ചുവെന്ന് മാത്രമല്ല, ഇന്ധനം ഉടന്‍ തീര്‍ന്നുപോകുമെന്ന ഭയവും അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് പായാന്‍ വാഹന ഉടമകളെ പ്രേരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരമുള്ള ക്രിമിനല്‍ കോഡായ പുതിയ ഭാരതീയ ന്യായ സന്‍ഹിതയിലെ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് സമരം നടത്തുന്നത്. അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിനും 10 വര്‍ഷം വരെ ശിക്ഷ നല്‍കുന്നു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

പ്രതിഷേധം ചിലയിടങ്ങളില്‍ ഇന്ധനക്ഷാമം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, താനെ ജില്ലയിലെ മീരാ ഭയന്ദര്‍ പ്രദേശത്ത് ട്രക്ക് ഡ്രൈവര്‍മാര്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ കുറച്ചുനേരം ഗതാഗതം തടയുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും പോലീസ് വാഹനം തകരുകയും ചെയ്തു. സോലാപൂര്‍, കോലാപൂര്‍, നാഗ്പൂര്‍, ഗോണ്ടിയ ജില്ലകളിലും റോഡുകള്‍ തടഞ്ഞു. നവി മുംബൈയിലും മറ്റ് സ്ഥലങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide