നീറ്റ് പരീക്ഷ: ചെറിയ അശ്രദ്ധപോലും ആരുടേയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളും ചര്‍ച്ചയും സൃഷ്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ താക്കീതുമായി സുപ്രീംകോടതി. ഇക്കൊല്ലത്തെ നീറ്റ് യുജി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് നല്‍കുകയും കേന്ദ്രത്തില്‍ നിന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എന്‍.ടി.എ) നിന്നും പ്രതികരണം തേടുകയും ചെയ്തു. മാത്രമല്ല, നീറ്റ്-യുജിക്കെതിരായ ഹര്‍ജികള്‍ ‘എതിരാളി വ്യവഹാരം’ ആയി കണക്കാക്കരുതെന്നും പകരം തെറ്റുകള്‍ തിരുത്തണമെന്നും ബെഞ്ച് കേന്ദ്രത്തോടും എന്‍ടിഎയോടും പറഞ്ഞു.

പരീക്ഷയില്‍ വഞ്ചന നടത്തിയ ഒരാള്‍ ഡോക്ടറാകുന്നത് സങ്കല്‍പ്പിക്കുക, അയാള്‍ സമൂഹത്തിന് കൂടുതല്‍ ദോഷകരമാണെന്നും ജസ്റ്റിസ് വിക്രം നാഥും എസ് വി എന്‍ ഭട്ടിയും അടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് വാദത്തിനിടെ ബെഞ്ച് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അവരുടെ അധ്വാനം ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീറ്റ് യുജി പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍, നിങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും . ഒരു തെറ്റ് ഉണ്ടെങ്കില്‍, അതെ, ഇത് ഒരു തെറ്റാണെന്നും ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന നടപടിയെന്നും അംഗീകരിക്കുന്നത് കുറഞ്ഞത് നിങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം പകരുമെന്നും ബെഞ്ച് എന്‍ടിഎയോട് വ്യക്തമാക്കി. അതേസമയം, നീറ്റ് കൗണ്‍സലിംഗ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു.

More Stories from this section

family-dental
witywide