
റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള മൽസരത്തിൽ ട്രംപിന്റെ എതിരാളിയും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹേലി ട്രംപിനെതിരെ ആഞ്ഞടിക്കുന്നു. ട്രംപിൻ്റെ മാനസിക ആരോഗ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ഹേലി. ന്യൂഹാംഷെർ പ്രൈമറിക്ക് മുന്നോടിയായി നടന്ന റാലിയിലാണ് ഹേലി ഇക്കാര്യം ഉന്നയിച്ചത്. അതിന് കാരണവുമുണ്ട്. 2021 ജനുവരി 6നു നടന്ന ക്യാപിറ്റോൾ കലാപം നിയന്ത്രിക്കുന്നതിൽ നിക്കിഹേലി പരാജയപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രസംഗിച്ചിരുന്നു. യുഎസ് സ്പീക്കറായിരുന്ന നാൻസി പെലോസിക്ക് പകരം നിക്കി ഹേലിയുടെ പേരാണ് ട്രംപ് പറഞ്ഞത്. ട്രംപിനു പറ്റിയ ഒരു അബദ്ധമാണ് ഹേലി മുതലെടുത്തത്.
ക്യാപിറ്റോൾ കലാപ സമയത്ത് തനിക്ക് ഒരു ഉത്തരവാദിത്വപ്പെട്ട പദവിയും ഇല്ലായിരുന്നു എന്നും തെറ്റായ വിവരങ്ങൾ പറയുന്ന ഒരാളെ അല്ലാതെ, പ്രസിഡൻ്റ് പദവിയുടെ സമ്മർദം താങ്ങുവാൻ മാനസികമായി ആരോഗ്യമുള്ളവരെ തിരഞ്ഞെടുക്കണമെന്നുമാണ് ഹേലി ആവശ്യപ്പെട്ടത്
കഴിഞ്ഞ ദിവസം നിക്കി ഹേലിയെ നിമ്പ്ര എന്ന പേരുവിളിച്ച് ട്രംപ് വംശീയ അധിക്ഷേപം നടത്തിയിരുന്നു. നിമറത എന്ന നിക്കിയുടെ ഇന്ത്യൻ പേരിനെ കളിയാക്കിയാണ് നിമ്പ്ര എന്ന് അധിക്ഷേപിച്ചത്.
Nikki Haley questions Trump’s Mental fitness