‘ആരും നിയമത്തിന് അതീതരല്ല’; യുഎസ് സുപ്രീം കോടതിയെ പരിഷ്കരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ബൈഡൻ

വാഷിംഗ്ടൺ: തൻ്റെ അവസാന ആറ് മാസത്തെ അധികാരത്തെ അടയാളപ്പെടുത്താൻ പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേറ്റീവുകൾക്ക് മേധാവിത്വമുള്ള യുഎസ് സുപ്രീം കോടതയിൽ അടിന്തര പരിഷ്കാരങ്ങൾ നടത്താനുള്ള പദ്ധതികളാണ് ബൈഡൻ പ്രഖ്യാപിച്ചത്.

ഡൊണാൾഡ് ട്രംപിൻ്റെ പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റിയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന സുപ്രീം കോടതിയുടെ സമീപകാല വിധി മാറ്റാൻ ബൈഡൻ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഗർഭച്ഛിദ്രത്തിനുള്ള രാജ്യവ്യാപകമായ അവകാശം റദ്ദാക്കുന്നത് പോലുള്ള ഞെട്ടിക്കുന്ന വിധികളെത്തുടർന്ന് നിലവിൽ ആജീവനാന്തം സേവനമനുഷ്ഠിക്കുന്ന സുപ്രീം കോടതി ജസ്റ്റിസുമാരുടെ കാലാവധി പരിമിതപ്പെടുത്തണമെന്നും ബൈഡൻ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ടെക്സസിലെ ഓസ്റ്റിനിൽ നടത്തുന്ന പ്രസംഗത്തിൽര കൂടുതൽ പദ്ധതികൾ ബൈഡൻ അനാവരണം ചെയ്യും.

2024 ലെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് ശേഷം തൻ്റെ മുൻഗണനകൾ വിവരിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച നടത്തിയ ഓവൽ ഓഫീസ് പ്രസംഗത്തിൽ പരിഷ്കാരങ്ങൾക്കായി ശ്രമിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭിന്നിപ്പ് രൂക്ഷമായ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ച് പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരാനുള്ള സാധ്യത കുറവാണ്.

“ഈ രാഷ്ട്രം സ്ഥാപിതമായത് ലളിതവും എന്നാൽ ഗഹനവുമായ ഒരു തത്വത്തിലാണ്: ആരും നിയമത്തിന് അതീതരല്ല. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രസിഡൻ്റോ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുപ്രീം കോടതി ജസ്റ്റിസോ, ആരും നിയമത്തിന് അതീതരല്ല,” ബൈഡൻ പറഞ്ഞു.

“ഇപ്പോൾ സംഭവിക്കുന്നത് സാധാരണമല്ല, വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതുൾപ്പെടെയുള്ള കോടതി തീരുമാനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ദുർബലപ്പെടുത്തുന്നു.”

പരിഷ്കരണങ്ങളുടെ സാധ്യതകൾ വിരളമാണെങ്കിലും, ട്രംപ് നിയമിച്ച ജഡ്ജിമാരാൽ നിറഞ്ഞ ഒരു കോടതിയോടുള്ള ബൈഡൻ്റെ വർദ്ധിച്ചുവരുന്ന നിരാശയാണ് ഇതുവഴി പ്രതിഫലിപ്പിക്കുന്നത്.

More Stories from this section

family-dental
witywide