പാക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഷെഹ്ബാസ് ഷെരീഫും ഒമര്‍ അയൂബും

ഇശ്ലാമാബാദ് : ഷെഹ്ബാസ് ഷെരീഫും ഒമര്‍ അയൂബും പാക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയുടെ സംയുക്ത സ്ഥാനാര്‍ത്ഥി ഷെഹ്ബാസ് ഷെരീഫും, പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പിന്തുണയുള്ള സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ നോമിനി ഒമര്‍ അയൂബും ദേശീയ അസംബ്ലി സെക്രട്ടറിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

336 അംഗ പാര്‍ലമെന്റില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 169 വോട്ടുകള്‍ ലഭിക്കണം പ്രധാനമന്ത്രിയാകാന്‍.

അതേസമയം, ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 93 എംപിമാരുമായി ഏറ്റവും കൂടുതല്‍ എംപിമാരെ നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസിന്റെ സര്‍ദാര്‍ അയാസ് സാദിഖ് ദേശീയ അസംബ്ലിയുടെ (എന്‍എ) 22-ാമത് സ്പീക്കറായി വെള്ളിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെയായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നിയമസഭാംഗങ്ങള്‍ ഓരോരുത്തരായി വോട്ട് ചെയ്തു.

More Stories from this section

family-dental
witywide