ട്രംപിന്റെ ‘ഡേ 1’: കുടിയേറ്റ നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരും കുട്ടികളും

വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെയും ജെഡി വാന്‍സിന്റെയും പ്രചാരണ വാഗ്ദാനങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കാരണം ഇത് അവരുടെ കുട്ടികള്‍ സ്വാഭാവിക യുഎസ് പൗരന്മാരാകുന്നതില്‍ അനിശ്ചിതത്വം കൊണ്ടുവരുന്നു.

സ്വാഭാവിക പൗരന്‍ എന്നത് ഒരു രാജ്യത്ത് ജനിച്ചതിന്റെ ഫലമായി ലഭിക്കുന്നതാണ്. എന്നാല്‍ സ്വാഭാവിക പൗരത്വം തടയുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ പ്രചാരണ വേളയില്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപും വാന്‍സും വാഗ്ദാനം ചെയ്തത് അധികാരത്തിലേറി ആദ്യനാളുകളില്‍ത്തന്നെ അത് നടപ്പിലാക്കുമെന്നാണ്. ട്രംപും വാന്‍സും ‘ഡേ 1’ ല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടിയേറ്റ വിഷയത്തിലായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, തന്റെ മിക്കവാറും എല്ലാ റാലികളിലും ‘ഒന്നാം ദിവസം, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പരിപാടി ഞാന്‍ ആരംഭിക്കും’ എന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. യുഎസിന്റെ ഇമിഗ്രേഷന്‍ നയത്തില്‍ വലിയ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്ന ട്രംപ്, അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യം വയ്ക്കുന്നത് മാത്രമല്ല, നിയമനടപടികള്‍ക്ക് പിന്നാലെ നീങ്ങുകയും ചെയ്യുന്നു.

ട്രംപിന്റെ പ്രചാരണ വെബ്സൈറ്റില്‍ ലഭ്യമായ രേഖ അനുസരിച്ച്, കുടിയേറ്റം തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം പ്രസിഡന്റായതിന്റെ ആദ്യ ദിവസം തന്നെ ഒപ്പിടും. ‘അവരുടെ ഭാവിയിലെ കുട്ടികള്‍ സ്വയമേവയുള്ള യുഎസ് പൗരന്മാരാകുന്നതിന് കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കും’ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍, യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളില്‍ ആരും യുഎസ് പൗരനോ സ്ഥിര താമസക്കാരനോ (പിആര്‍) അല്ലായെങ്കില്‍ സ്വാഭാവികവല്‍ക്കരണം വഴി സ്വയമേവയുള്ള പൗരത്വത്തിന് അര്‍ഹതയുണ്ടായേക്കില്ല

പഠനത്തിനോ ജോലിയ്ക്കോ വേണ്ടി യുഎസിലേക്ക് മാറിയ അര ദശലക്ഷത്തിലധികം യുവ കുടിയേറ്റക്കാര്‍ അവരുടെ പൗരത്വം ലഭിക്കുന്നതിന് വളരെയധികം കാത്തിരിക്കേണ്ടിവന്നേക്കാം. പൗരത്വത്തിനായി കാത്തിരിക്കുന്ന കാല്‍ലക്ഷത്തോളം കുട്ടികള്‍ നിയമപരവും അനുവദനീയവുമായ 21 വയസ്സ് മറികടക്കുകയും അതിനപ്പുറം, ഒരു സ്റ്റുഡന്റ് വിസയില്‍ കഴിയേണ്ടി വരികയോ, അല്ലെങ്കില്‍ ഒരു ഇതര വിസയില്ലാതെ താമസിച്ചാല്‍ അവര്‍ അനധികൃത കുടിയേറ്റക്കാരായി മാറുകയും ചെയ്‌തേക്കാം.

അതേസമയം, സ്വാഭാവിക പൗരത്വം തടയാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം 14-ാം ഭേദഗതി ലംഘിക്കുന്നതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ സെക്ഷന്‍ 1 പറയുന്നത് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ച എല്ലാ വ്യക്തികളും, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ് എന്നാണ്.

More Stories from this section

family-dental
witywide