മേഘാലയയില്‍ പെട്രോള്‍ ബോംബേറ് തുടര്‍ക്കഥയാകുന്നു: ഒടുവിലത്തേത് ഉപമുഖ്യമന്ത്രിയുടെ വസതിക്കുനേരെ; സുരക്ഷ ശക്തമാക്കി

ഷില്ലോംഗ്: മേഘാലയ ഉപമുഖ്യമന്ത്രി സ്‌നിയാവ്ഭലാംഗ് ധറിന്റെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍. തലസ്ഥാനമായ ഷില്ലോങ്ങിന്റെ പ്രാന്തപ്രദേശത്തുള്ള നോങ്മെന്‍സോങ്ങിലുള്ള വസതിയില്‍ വെള്ളിയാഴ്ച പെട്രോള്‍ ബോംബെറിഞ്ഞതിനെതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

ഉപമുഖ്യമന്ത്രിയുടെ വസതിക്ക് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞെന്നും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും വസ്തുവകകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള ഉയര്‍ന്ന മതിലിന് പുറത്ത് നിന്ന് ആരോ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

പെട്രോള്‍ ബോംബാണ് പതിച്ചതെന്ന് ഉറപ്പിച്ചിട്ടില്ലെന്നും വന്നുവീണ വസ്തുവിനെ നിലവില്‍ ഫോറന്‍സിക് സംഘം പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിലവിലെ സംഭവത്തിനും ഏപ്രില്‍ 24-ന് തലസ്ഥാന നഗരത്തിലെ ഡെംത്രിംഗ് ഏരിയയില്‍ നീപ്കോ ഡയറക്ടറുടെ (നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) (പേഴ്സണല്‍) എസ്‌കോര്‍ട്ട് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിനും ശേഷം എല്ലാ വിഐപികളുടെയും വസതികളിലും സുപ്രധാന സ്ഥാപനങ്ങളിലും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പ്, മൗലായ് പോലീസ് സ്റ്റേഷനും അജ്ഞാതരായ അക്രമികള്‍ മൊളോടോവ് കോക്ടെയ്ല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പോലീസ് വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

More Stories from this section

family-dental
witywide