
പാലക്കാട്: കേരളത്തിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമെത്തി. ബി ജെ പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാടെത്തിയ മോദി, പ്രവർത്തകർക്ക് റോഡ്ഷോയിലൂടെ ആവേശം പകരുകയാണ്. അഞ്ചുവിളക്കിൽനിന്നും ആരംഭിച്ച മോദിയുടെ റോഡ് ഷോ അരമണിക്കൂറിലേറെ നീണ്ടു. തുറന്ന വാഹനത്തിൽ മോദിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട് ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യനും പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രിയെ കാണാൻ റോഡിന്റെ ഇരുവശവും ബി ജെ പി പ്രവർത്തകരുടെ വലിയ നിരതന്നെയാണ് അനുഭവപ്പെട്ടത്. കനത്ത ചൂടിലും വലിയ ആവേശത്തോടെയാണ് പ്രവർത്തകർ പ്രധാനമന്ത്രിയെ വരവേറ്റത്. റോഡിന്‍റെ ഇരു ഭാഗത്തു നിന്നും പുഷ്പ വൃഷ്ടി നടത്തുന്ന പ്രവർത്തകർ നിർത്താതെ മുദ്രാവാക്യവും മുഴക്കി.
രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബി ജെ പി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബി ജെ പി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
PM Modi kerala visit continues, holds roadshow in Palakkad