
ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ അപ്രതീക്ഷിത നീക്കം. പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഋഷി സുനക്ക് തീരുമാനിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവ് അനുമതി നൽകിയതോടെ കാര്യങ്ങൾ ഋഷി സുനക്കിന് അനുകൂലമായി. ജൂലൈ നാലിനാകും ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുക. 1945ന് ശേഷം ഇതാദ്യമായിട്ടാണ് ബ്രിട്ടനിൽ ജൂലൈ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഭിപ്രായ സർവേകളിൽ സുനക്കിന്റെ പാർട്ടി പിന്നിട്ടുനിൽകുമ്പോഴാണ് പ്രഖ്യാപനമെന്നത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. 8 മാസം കാലാവധി ബാക്കി നിൽക്കെയാണ് സുനക്ക് സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജനായ ഋഷി സുനക് 2022 ഒക്ടോബറിലാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
PM Rishi Sunak calls surprise July election as his party seeks to defy dire polls