പ്രാണ പ്രതിഷ്ഠ: തത്സമയ സംപ്രേക്ഷണവും പൂജകളും അന്നദാനവും വിലക്കരുതെന്ന് തമിഴ്‌നാടിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി : രാമക്ഷേത്രം തുറക്കുന്നതിന്റെയും പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടേയും തത്സമയ സംപ്രേക്ഷണത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് തമിഴ്‌നാടിനോട് സുപ്രീം കോടതി. വിഷയത്തില്‍ തിങ്കളാഴ്ച തമിഴ്നാടിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

മറ്റ് സമുദായങ്ങള്‍ അടുത്ത് താമസിക്കുന്നു എന്ന കാരണത്താല്‍ മാത്രം അനുമതി നിരസിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ഇന്ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ ‘പ്രാന്‍ പ്രതിഷ്ഠ’ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുവെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്.

ഇന്ന് അയോധ്യയില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് എല്ലാത്തരം പൂജകളും , അര്‍ച്ചനയും അന്നദാനവും ഭജനകളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഉത്തരവെന്ന് ഹര്‍ജിയില്‍ പറയുന്നു.

‘ഭഗവാന്‍ ശ്രീരാമന്റെ ഭക്തര്‍ക്ക് ഏത് സ്വകാര്യ പരിസരത്തും എല്‍ഇഡി സ്‌ക്രീനില്‍ പ്രതിഷ്ഠാ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യാനും അറിയിപ്പ് നല്‍കാനും സ്വാതന്ത്ര്യമുണ്ടെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ പൗരന്മാരെ അറിയിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവിനെ അഭിസംബോധന ചെയ്ത് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ എക്സില്‍ വീഡിയോ സന്ദേശം നല്‍കി. ‘ഭജനകള്‍ നടത്തുന്നതിനോ പ്രത്യേക പൂജ നടത്തുന്നതിനോ അന്നദാനത്തിനോ ഒരു വിലക്കും ഇല്ലെന്നും അദ്ദേഹം തന്റെ വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.

കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് എല്‍ഇഡി സ്‌ക്രീനുകള്‍ താഴെയിറക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഡിഎംകെ പാര്‍ട്ടിയെ ‘ഹിന്ദു വിരുദ്ധം’ എന്ന് വിളിച്ച നിര്‍മ്മലാ സീതാരാമന്‍, പോലീസ് സേനയെ ഉപയോഗിച്ചും ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അവരുടെ ‘വെറുപ്പ്’ പ്രകടിപ്പിക്കുകയാണെന്ന് പറഞ്ഞു.

More Stories from this section

family-dental
witywide