പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടില്ല, ശുപാര്‍ശ മന്ത്രിസഭ തള്ളി; ചെയര്‍മാന് 2,24,100രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് നിലവിലെ ശമ്പളം

തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ശുപാര്‍ശ തള്ളി മന്ത്രിസഭ. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനിടെ ബാധ്യത വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ ശുപാര്‍ശ തള്ളിയത്.

നിലവില്‍ ചെയര്‍മാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്പളം. ഇത് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയര്‍മാന് ശമ്പളം 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷവുമായി കൂട്ടാനായിരുന്നു ശുപാര്‍ശ. 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ശമ്പളം കൂട്ടിയാല്‍ കുടിശിക കൊടുക്കാന്‍ തന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും കെ രാജന്‍, പി പ്രസാദ്, പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ ചൂണ്ടികാണിച്ചു.

ശമ്പള വര്‍ധനവിനെ മന്ത്രിസഭാ യോഗത്തില്‍ കെ രാജന്‍, പി പ്രസാദ്, പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി എതിര്‍ത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെയാണ് കാബിനറ്റ് ശുപാര്‍ശ പിന്‍വലിച്ചത്. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പി എസ് സിയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പി എസ് സി കേരളത്തിന്റെതാണ്.

ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പള സ്‌കെയിലാണ് പി എസ് സി അംഗങ്ങള്‍ക്കുമുള്ളത്. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളം കൂട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പി എസ് സി ചെയര്‍മാന്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide