കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: ഇരകള്‍ സ്വാതന്ത്ര്യ സമര സേനാനികളല്ല’; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് ഈ അടുത്ത്‌ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തമായ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിനെതിരെ പൊതുതാത്പര്യ ഹര്‍ജി.

നഷ്ടപരിഹാരം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ മുഹമ്മദ് ഗൗസ് എന്നയാളാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വാദം കേള്‍ക്കുകയും, വിഷമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ എന്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്നും ‘എന്തുകൊണ്ട് കുടുംബത്തെ പ്രോത്സാഹിപ്പിക്കണമെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു.

ഒരാള്‍ അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കാം. എന്നാല്‍ ഇത്തരത്തിലുള്ള കേസുകളിലല്ല അത് നല്‍കേണ്ടതെന്നും 10 ലക്ഷം രൂപ വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, രണ്ടാഴ്ചയ്ക്ക് ശേഷം കേസിന്റെ കൂടുതല്‍ വാദം കേള്‍ക്കുമെന്നും വാക്കാല്‍ പറഞ്ഞു.

വിഷമദ്യ ദുരന്തത്തിന് ഇരയായവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവര്‍ത്തകരോ അല്ലെന്നും പൊതുസമൂഹത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവരല്ലെന്നും അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരുമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

More Stories from this section

family-dental
witywide