‘പേര് അൻവറായതും 5 നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതും പ്രശ്നം’; മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമമെന്നും നിലമ്പൂർ സമ്മേളനത്തിൽ അൻവർ

നിലമ്പൂർ: സി പി എമ്മിനെ വെല്ലുവിളിച്ച് നിലമ്പൂരിൽ എം എൽ എ പി.വി അൻവർ വിളിച്ച ആദ്യ സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അൻവർ, ആദ്യം തന്നെ ഉയർത്തിയത് തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ്. തന്‍റെ പേര് അൻവർ എന്നായതാണ് പ്രശ്നമെന്നും 5 നേരം നിസ്കരിക്കുന്നയാളാണ് എന്ന് പറഞ്ഞതും വലിയ പ്രശ്നമാക്കി മാറ്റുകയാണെന്നും അഭിപ്രായപ്പെട്ടു. താൻ മതേതര നിലപാടുള്ളയാളാണെന്നും അൻവർ വിവരിച്ചു.

മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തു

നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.

More Stories from this section

family-dental
witywide