ഇന്ത്യൻ നാവികരുടെ മോചനം; നന്ദി പറയാൻ പ്രധാനമന്ത്രി ഖത്തറിലേക്ക്

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം നിന്‍ ഹമദിനെ നേരില്‍ കണ്ട് നന്ദി അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തറിലെത്തും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം തടവില്‍ കഴിയുകയായിരുന്ന മലയാളി അടക്കം എട്ടു നാവികരില്‍ ഏഴുപേരാണ് തിരിച്ചെത്തിയത്. യാത്രാരേഖകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ യാത്ര വൈകുന്നത്.

മുന്‍ നാവികനായ മലയാളി രാഗേഷ് ഗോപകുമാര്‍, മുന്‍ ക്യാപ്ടന്‍മാരായ നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ്മ, സൗരഭ് വസിഷ്ഠ്, മുന്‍ കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് കുറ്റവിമുക്തരായത്.

“ഏഴ് ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എട്ടാമത്തെ ഇന്ത്യൻ പൗരനെയും വിട്ടയച്ചു, ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് എത്ര വേഗത്തിൽ സാധ്യമാകുമെന്ന് അറിയാൻ ഞങ്ങൾ ഖത്തർ സർക്കാരുമായി പ്രവർത്തിക്കുന്നത് തുടരുന്നു,” വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഈ കേസിലെ എല്ലാ സംഭവവികാസങ്ങളും പ്രധാനമന്ത്രി വ്യക്തിപരമായി നിരന്തരം മേൽനോട്ടം വഹിച്ചിട്ടുണ്ട്, ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് മടങ്ങുന്നത് ഉറപ്പാക്കുന്ന ഒരു സംരംഭത്തിലും നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശകാര്യ മന്ത്രാലയം ഖത്തറിന് നന്ദി പറഞ്ഞിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മോചനവിവരം പുറത്തറിഞ്ഞത്. വധശിക്ഷ വിധിച്ചതു മുതല്‍ വിഷയം അതീവ ജാഗ്രതയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത്. എട്ടുപേരുടെയും വിലാസവും പുറത്തുവിട്ടിട്ടില്ല.

More Stories from this section

family-dental
witywide