
തിരുവനന്തപുരം: താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് സോഷ്യൽമീഡിയയിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുകയാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാന സാധിച്ചത് സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ പിന്നീട് ഈ ട്വീറ്റ് പിൻവലിച്ചതായാണ് കാണുന്നത്.
പുതിയ മന്ത്രിസഭയില്‍ രാജീവ് ചന്ദ്രശേഖറിന് ഇടംകിട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, മന്ത്രിസഭ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പുറത്തായി. തൊട്ടുപിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോട് തോറ്റിരുന്നു.
Rajeev Chandrashekhar retired from politics