സിറിയ പിടിച്ചെടുത്തെന്ന് വിമത സേന, പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടു

ഡമാസ്‌കസ്: വിമതസേന സിറിയ പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് തലസ്ഥാനമായ ഡമാസ്‌കസ് വിട്ടതായി റിപ്പോര്‍ട്ട്. ഡമാസ്‌കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചുപോയതായും വിവരമുണ്ട്. അസദിനെ പിന്തുണയ്ക്കുന്ന തങ്ങളുടെ സേന സിറിയന്‍ തലസ്ഥാന നഗരത്തിലെ പ്രദേശങ്ങള്‍ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വ്യക്തമാക്കി. വര്‍ഷങ്ങളായി അസദ് സര്‍ക്കാരിനെ ഹിസ്ബുള്ള പിന്തുണച്ചിരുന്നു. സിറിയയിലെ ലറ്റാകിയ, ലെബനനിലെ ഹെര്‍മല്‍ മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഹിസ്ബുല്ലയുടെ സൈനികര്‍ പിന്മാറിയത്.

More Stories from this section

family-dental
witywide