
മോസ്‌കോ: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ഇന്നത്തെ ലോകത്ത് എളുപ്പമല്ലാത്ത ഒരു ‘സ്വതന്ത്ര’ വിദേശ നയം പിന്തുടരുന്നതിന് ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തുവെന്ന് റഷ്യ ആസ്ഥാനമായുള്ള മാധ്യമ ശൃംഖലയായ റഷ്യ ടുഡേ (ആർടി) റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച റഷ്യന്‍ വിദ്യാര്‍ത്ഥി ദിന’ത്തോടനുബന്ധിച്ച് കലിനിന്‍ഗ്രാഡ് മേഖലയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുവെയായിരുന്നു പുടിന്റെ പരാമര്‍ശം.
‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വികസനത്തിന്റെയും വളര്‍ച്ചയുടെയും നിരക്കുകളിലൊന്നാണ് ഇന്ത്യയുടേത്, അതും നിലവിലെ പ്രധാനമന്ത്രിയുടെ നേതൃഗുണങ്ങള്‍ കൊണ്ടാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇത്രയും വേഗതയിലെത്തിയത്,- ആശയവിനിമയത്തിനിടെ പ്രസിഡന്റ് പുടിന്‍ പറഞ്ഞു.
‘റഷ്യയ്ക്ക് ഇന്ത്യയെയും അതിന്റെ നേതൃത്വത്തെയും ആശ്രയിക്കാന്‍ കഴിയും, കാരണം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ അവര്‍ക്കെതിരെ ‘ഗെയിം’ കളിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്, അത് ഇന്നത്തെ ലോകത്ത് അത്ര എളുപ്പമല്ല. പക്ഷേ, 1.5 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്ക് അതിനുള്ള അവകാശമുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആ അവകാശം സാക്ഷാത്കരിക്കപ്പെടുന്നുവെന്നും’ പുടിന്‍ പറഞ്ഞു.
ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ റഷ്യന്‍ പ്രസിഡന്റ് പ്രശംസിക്കുകയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപകരില്‍ ഒന്നാണ് റഷ്യയെന്നും അവിടെ വന്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.













