ഒറ്റ രാത്രിയിൽ പത്തോളം മിസൈലുകളുടെ കൂട്ടയാക്രമണം, യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറാക്കി റഷ്യ

കീവ്: യുക്രൈനെതിരെ കനത്ത ആക്രമണവുമായി റഷ്യ. യുക്രൈന്റെ വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്കെതിരെയാണ് റഷ്യ കനത്ത ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ പത്ത് ലക്ഷം ആളുകള്‍ക്ക് വൈദ്യുതി നഷ്ടമായി. മിസൈൽ ആക്രമണത്തിലാണ് വൈദ്യുതി ബന്ധം താറുമാറായത്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ മൂന്ന് പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം സ്ഥിരീകരിച്ച യുക്രെയ്നിന്റെ പടിഞ്ഞാറന്‍ മേഖലയുടെ ഗവര്‍ണര്‍ മാക്സിം കോസിറ്റ്സ്‌കി ഈ മേഖലയിലെ അരലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി ഇല്ലെന്നും അറിയിച്ചു.

ഖാര്‍കിവ്, ഒഡേസ എന്നിവിടങ്ങളിലേക്കും മറ്റ് എട്ട് പ്രദേശങ്ങളിലേക്കുമായിരുന്നു ഒറ്റരാത്രിയിലെ മിസൈലാക്രമണം. കീവിലേക്ക് എല്ലാ മിസൈലുകളും വ്യോമ പ്രതിരോധം തടഞ്ഞുവെന്ന് യുക്രൈൻ അധികൃതർ അവകാശപ്പെട്ടു. വസ്തുവകകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആളപായമില്ലെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. ദേശീയ പവര്‍ ഗ്രിഡ് ഓപ്പറേറ്റര്‍ ഉക്രെനെര്‍ഗോ ‘അടിയന്തിര പവര്‍ കട്ട് ഏര്‍പ്പെടുത്തി.

2014-ല്‍ റഷ്യ പിടിച്ചെടുത്ത മോസ്‌കോയുമായി കൂട്ടിച്ചേര്‍ത്ത ക്രിമിയ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ ഒറ്റരാത്രികൊണ്ട് 25 യുക്രേനിയന്‍ ഡ്രോണുകള്‍ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന് വൊളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു.

Russian missile attack on Ukraine Electricity system

More Stories from this section

family-dental
witywide