‘സവാദ് എന്ന പേര് അറിയില്ല, ഭര്‍ത്താവ് കൈവെട്ടു കേസിലെ പ്രതിയാണെന്നും അറിഞ്ഞില്ല’; സവാദിന്റെ ഭാര്യ ഖദീജ

കാസര്‍കോട്: ഭര്‍ത്താവിന്റെ യഥാര്‍ത്ഥ പേര് സവാദ് എന്നാണെന്ന് അറിയില്ലായിരുന്നുവെന്ന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഭാര്യ ഖദീജ. ഭര്‍ത്താവ് കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നും ഷാജഹാന്‍ എന്ന പേരിലാണ് തനിക്ക് അറിയാവുന്നത് എന്നും ഖദീജ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായതോടെയാണ് താനും ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഒന്നും ഇതേക്കുറിച്ച് അറിയില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ പൊലീസുകാരോട് പറഞ്ഞിട്ടുണ്ടെന്നും ഖദീജ പറഞ്ഞു. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്ന സവാദ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു.

കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്ക് ജൂലൈ 13ന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

More Stories from this section

family-dental
witywide