മമതയ്ക്ക് വലിയ ആശ്വാസം: അധ്യാപക നിയമന അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ

ന്യൂഡല്‍ഹി: അധ്യാപക നിയമന അഴിമതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരോപണ വിധേയരായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് വലിയ ആശ്വാസമായി.

സര്‍ക്കാര്‍, സംസ്ഥാന എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി) നടത്തിയ 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നല്‍കിയത്.

അനധികൃത നിയമനങ്ങള്‍ക്കായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ അത്തരം ആളുകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും സിബിഐ ശ്രമിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide