ഡൽഹി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന് കേരളഹൗസിൽവച്ച് ഒരു ലക്ഷം രൂപയാണ് സീമ ചിഷ്തി കൈമാറിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം നൽകണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം രോഗബാധിതനാവുകയും വിയോഗം സംഭവിക്കുകയും ചെയ്തു. സീതാറാം യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റാനാണ് ഭാര്യ സീമ ചിഷ്തി മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയത്.
യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റാൻ ഭാര്യ എത്തി, മുഖ്യമന്ത്രിയെ നേരിൽ കണ്ടു, വയനാടിന് ലക്ഷം രൂപ നൽകി
December 6, 2024 8:27 PM
More Stories from this section
സത്യം പറഞ്ഞതിനുള്ള ശിക്ഷയല്ലേ, കുഴപ്പമില്ലെന്ന് കുഞ്ഞികൃഷ്ണൻ; ‘ഉച്ചയ്ക്ക് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാൽ കേട്ടിരിക്കാനാകില്ല, 70 ലക്ഷത്തിന്റെ കണക്ക് പാർട്ടിയുടെ കയ്യിലില്ല’
ശശി തരൂർ സിപിഎമ്മിലേക്കോ? മറുപടി നൽകി സംസ്ഥാന സെക്രട്ടറി; തരൂരിന്റെ പിണക്കം മാറ്റാൻ രാഹുൽ ഗാന്ധിയുമായി നാളെ ചർച്ച
വിഎസിന്റെ പത്മവിഭൂഷൺ: സ്വീകരിക്കുന്നതിൽ പാർട്ടി പ്രത്യേകമായ അഭിപ്രായം പറയില്ലെന്ന് സിപിഎം, കുടുംബത്തിന്റെ സന്തോഷത്തിനൊപ്പമെന്നും സംസ്ഥാന സെക്രട്ടറി
പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കണക്കുകൾ പുറത്തിവിടേണ്ടതില്ല, പാർട്ടിക്കുള്ളിൽ ബോധ്യപ്പെടുത്തും; ഫണ്ട് താൽക്കാലിക ആവശ്യങ്ങൾക്ക് മാറ്റിയതിൽ തിരുത്തൽ വരുത്തിയെന്നും ജില്ലാ സെക്രട്ടറി










