
ന്യൂയോർക്ക്: ഗർഭച്ഛിദ്രം സംബന്ധിച്ച കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിലപാടിനൊപ്പമാണ് സുപ്രീം കോടതിയെന്ന് സൂചന. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു രേഖ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗർഭച്ഛിദ്രം സംബന്ധിച്ച കേസിൽ അപ്പീൽ തള്ളിക്കളയാൻ കോടതിയുടെ ഭൂരിഭാഗവും സമ്മതിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.