സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: നിറം മങ്ങിയ വിജയത്തിനൊടുവില്‍ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു നീങ്ങുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രി സഭയിലേക്ക് കേരളത്തില്‍നിന്നുള്ള ഏക എം.പി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും പരിഗണിക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.

സുരേഷ് ഗോപി തൃശൂരില്‍ നിന്നും 70000 ലധികം വോട്ടുനേടി മിന്നുന്ന വിജയം കൊയ്തതോടെ മന്ത്രി സ്ഥാനത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്നലെ അടിയന്തരമായി സുരേഷ് ഗോപിയെ മോദി ഡല്‍ഹിക്ക് വിളിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വകുപ്പേതെന്നത് സംബന്ധിച്ച തീരുമാനം എത്തിയിട്ടില്ലെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖര്‍ വീണ്ടും മന്ത്രിയാവുമെന്നും തീരുമാനമായിട്ടുണ്ട്.

അതേസമയം, കേന്ദ്ര മന്ത്രിയായിരുന്ന വി. മുരളീധരന്റെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. സ്ഥാനങ്ങള്‍ ഇല്ല എന്നാണ് സൂചന. തിരുവനന്തപുരത്തെ വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ വി മുരളീധരന്‍ അടൂര്‍ പ്രകാശിനോട് 16,272 വോട്ടിനാണ് പരാജയപ്പെട്ടത്.

More Stories from this section

family-dental
witywide