
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വന്‍ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശൂർ കലക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കി സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും റോഡ് ഷോയില്‍ സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തും ആര്‍പ്പുവിളികളോടെയുമാണ് സുരേഷ് ഗോപിയെ ജനക്കൂട്ടം സ്വാഗതം ചെയ്തത്. തുടർന്ന് തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജ ഐ.എ.എസില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി.
രണ്ടു ഭാഗത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് നീങ്ങിയത്. പ്രവര്‍ത്തകരും വോട്ടര്‍മാരും വലിയ ആവേശത്തിലാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു എംപിയും തൃശൂരിന് വേണ്ടി ചെയ്യാത്ത രീതിയിലുള്ള വികസനം തൃശൂരില്‍ സാധ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.