തായ്‌വാൻ ഭൂകമ്പം: 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായത്, ഒരാള്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്

തായ്പേയ്: ഇന്ന് രാവിലെ പ്രാദേശിക സമയം 5.30 ന് തായ്‌വാനെ നടുക്കിയ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 8 മണി വരെ 34 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി തായ്പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ജപ്പാനിലും ഫിലിപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. തായ്‌വാനെ ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അവിടെ ആളുകള്‍ ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോകുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. നിരവധി പേര്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. തായ്‌വാനിലെ സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറി 34.8 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നുണ്ടായിരിക്കുന്നത്. മുമ്പ് 1999-നാണ് തായ്‌വാനെ മുറിപ്പെടുത്തിയ ഏറ്റവും മോശം ഭൂകമ്പങ്ങളിലൊന്ന് ഉണ്ടായത്. അതില്‍ 2,400 പേര്‍ കൊല്ലപ്പെടുകയും 50,000 കെട്ടിടങ്ങള്‍ നിലംപരിശാകുകയും ചെയ്തിരുന്നു. 7.6 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിനുശേഷം ദ്വീപില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നത്തേത്.

More Stories from this section

family-dental
witywide