ബൈഡൻ സർക്കാരിന് തിരിച്ചടി; അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ ടെക്സസ് സംസ്ഥാനത്തിന് അനുമതി നൽകി യുഎസ് സുപ്രീംകോടതി

കുടിയേറ്റക്കാർ അനുമതിയില്ലാതെ ടെക്സസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയുന്ന കുടിയേറ്റ വിരുദ്ധ നിയമം SB4 നടപ്പാക്കാൻ ടെക്സസ് സംസ്ഥാനത്തിന് അനുമതി നൽകി സുപ്രീം കോടതി. യുഎസ്-മെക്സിക്കൻ അതിർത്തിയിൽ അനധികൃതമായി കടന്നതായി സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ഇനി സാധിക്കും. യുഎസിൻ്റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങളിലൊന്ന് നടപ്പിലാക്കാനാണ് സുപ്രീം കോടതി ടെക്സാസിനെ അനുവദിച്ചിരിക്കുന്നത്

ഫെഡറൽ ഗവൺമെൻ്റിന് മാത്രമേ രാജ്യത്തിൻ്റെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാൻ സാധിക്കൂ എന്ന മുൻ കോടതിവിധിയെ മറികടക്കുന്നതാണ് ഈ പുതിയ വിധി. കാരണം ടെക്സസ് സംസ്ഥാനത്ത് മാത്രം ബാധകമായ SB4 എന്ന നിയമം നടപ്പാക്കാൻ കോടതി അനുവാദം നൽകിയിരിക്കുകയാണ്.

ബൈഡൻ ഭരണകൂടം ഈ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. നിയമവിരുദ്ധമായി യുഎസ് അതിർത്തി കടക്കുന്നത് ഒരു ഫെഡറൽ കുറ്റകൃത്യമാണ്, എന്നാൽ ഇത്തരം കുറ്റങ്ങൾ സാധാരണയായി സിവിൽ കേസുകളായാണ് കൈകാര്യം ചെയ്തിരുന്നത്.

ഇനി മുതൽ അനധികൃതമായി അതിർത്തി കടന്നതായി സംശയിക്കുന്ന ആരെയും തടയാനും അറസ്റ്റ് ചെയ്യാനും ടെക്സസ് പോലീസ് ഉദ്യോഗസ്ഥർക്ക് നിയമപരമായി അവകാശമുണ്ട്.സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നീ സ്ഥാപനങ്ങളിലെത്തിയുള്ള അറസ്റ്റ് ഒഴിക്കാണമന്നും നിയമം പറയുന്നു. നിയമ ലംഘകർക്ക് തടവും പിഴയുമാണ് ശിക്ഷ. നാടുകടത്തപ്പെട്ട ശേഷവും അനധികൃതമായി ടെക്‌സാസിൽ വീണ്ടും പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

Texas can enforce its immigration laws says US Supreme Court

More Stories from this section

family-dental
witywide