മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്‍മാര്‍ക്കെതിരായ കേസ് പിന്‍വലിക്കും; സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് പരാതിക്കാരിയായ നടി

കൊച്ചി : മലയാളി സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ സൃഷ്ടിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെ നിരവധി പ്രമുഖ നടന്മാര്‍ക്കെതിരെ വരെ നിരവധി പീഡന പരാതികളാണ് ഉയര്‍ന്നത്. ഇതില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു നടത്തിയ ആലുവ സ്വദേശിയായ നടി ഉയര്‍ത്തിയത്. നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേര്‍ക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. എന്നാലിപ്പോള്‍ പരാതികളില്‍ നിന്ന് പിന്മാറുന്നുവെന്ന് കാട്ടി നടി രംഗത്തെത്തി.

തന്റെ പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലുകളില്‍ പ്രത്യേകാന്വേഷണ സംഘം കേസുകളെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസുകള്‍ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെയാണ് താന്‍ കേസില്‍ നിന്ന് പിന്മാറുന്നു എന്ന് പറയുന്നത്. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.

More Stories from this section

family-dental
witywide