മുന്‍ ഭര്‍ത്താവിനോട് മാസം 6ലക്ഷംരൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി, ഇത്രയും ചിലവുണ്ടെങ്കില്‍ തനിയേ സമ്പാദിച്ചോളാന്‍ കോടതി!

ബംഗളൂരു: മുന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന ആവശ്യവുമായി യുവതി കര്‍ണാടക ഹൈക്കോടതിയില്‍. എന്നാല്‍ ഭീമമായ രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീക്ക് കോടതിയുടെ രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്ന് കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജി വ്യക്തമാക്കി.

പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് പറഞ്ഞു.

കോടതി നടപടികളുടെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാള്‍ക്ക് എങ്ങനെ പ്രതിമാസം 6 ലക്ഷം രൂപ ചെലവഴിക്കാന്‍ കഴിയുമെന്നും തുക യുക്തിരഹിതമാണെന്നും ജഡ്ജി പറഞ്ഞു.

മുട്ടുവേദന, ഫിസിയോതെറാപ്പി, മരുന്നുകള്‍, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി പ്രതിമാസം 4 മുതല്‍ 5 ലക്ഷം രൂപ വരെ വേണമെന്നാണ് തുക സംബന്ധിച്ച് യവതിയുടെ അഭിഭാഷകന്റെ വിശദീകരണം. കൂടാതെ, വളകള്‍, ചെരിപ്പുകള്‍, വാച്ചുകള്‍ തുടങ്ങിയവയ്ക്കായി പ്രതിമാസം 50,000 രൂപയും ഭക്ഷണത്തിന് 60,000 ന് മുകളിലും ചിലവാകുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

10,000 രൂപയ്ക്കു മുകളില്‍ വിലയുള്ള കാല്‍വിന്‍ ക്ലീന്‍ ടീഷര്‍ട്ടുകള്‍ പോലെയുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങളാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ് ധരിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടികളുടെ ചിലവ് ഉള്‍പ്പെടെ മുന്‍ ഭര്‍ത്താവാണ് നോക്കി നടത്തുന്നതെന്നും യുവതിക്ക് കുടുംബത്തോട് പ്രത്യേകിച്ച് വലിയ ഉത്തരവാദിത്വങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide