ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലി, ക്യാംപസിനുള്ളില്‍ ആരും കടക്കരുത്; ‘ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം’

മൈസൂരു: ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലിയുടെ സാന്നിധ്യം. പിന്നാലെ ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു. ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്ന് എച്ച്ആര്‍ വിഭാഗം അറിയിച്ചു.

ഇന്‍ഫോസിസ് ക്യാംപസില്‍ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുമുണ്ട്. വനംവകുപ്പിന്റെ 50 അംഗ സംഘം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തിയിരുന്നു. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയില്‍ തെര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ചേക്കും. 2011ലും ക്യാംപസില്‍ പുലി കടന്നിരുന്നു.

More Stories from this section

family-dental
witywide