തിരുപ്പതി ലഡ്ഡു വിവാദം : ആന്ധ്രാ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രസാദമായി നല്‍കുന്ന തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ.

അതേസമയം സമഗ്രമായ അന്വേഷണം വേണമെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടിട്ടുണ്ട്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലിരുന്നപ്പോള്‍ ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച നെയ്യുടെ സാമ്പിളുകളില്‍ ബീഫ്, മത്സ്യം എന്നിവയുടെ കൊളുപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. കേന്ദ്രമന്ത്രി സഞ്ജയ് ബന്ദി ഇതിനെ ‘പൊറുക്കാനാവാത്ത പാപം’ എന്നാണ് വിശേഷിപ്പിച്ചത്. നെയ്യില്‍ മായം ചേര്‍ക്കുന്നത് ‘മറ്റ് മതങ്ങളില്‍ നിന്നുള്ള ആളുകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാമെന്നും അദ്ദേഹം ആരോപിച്ചിരുന്നു

വിഷയത്തില്‍ വിശദാംശം ആരാഞ്ഞ നദ്ദ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

More Stories from this section

family-dental
witywide