‘ഇത്തരം ബാലിശമായ പെരുമാറ്റം കണ്ട് പേടിക്കില്ല’; ഗവർണറെ രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചു.

സംസ്ഥാന നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറഞ്ഞ സ്റ്റാലിൻ, സമ്മേളനത്തിൻ്റെ തുടക്കത്തിലെ ഗവർണറുടെ പ്രസംഗം ഒരു പ്രോട്ടോക്കോൾ ആണെന്നും എന്നാൽ, ഗവർണറുടെ നടപടി രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിയമസഭയെ ഉപയോഗിക്കുന്നുണ്ടോ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു.

“ഈ നടപടി നൂറ്റാണ്ട് പഴക്കമുള്ള നിയമസഭയുടെ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുന്നില്ലേ? അത് ദശലക്ഷക്കണക്കിന് തമിഴരെ അവഗണിക്കുന്നില്ലേ? അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയുടെ ലംഘനത്തിന് തുല്യമല്ലേ ഇത്?” സ്റ്റാലിൻ ചോദിച്ചു.

“ഞങ്ങളുടെ പാർട്ടി (ദ്രാവിഡ മുന്നേറ്റ കഴകം) നിരവധി പ്രതിബന്ധങ്ങളിലൂടെ സഞ്ചരിക്കുകയും രാജ്യത്തെ ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ഭരണത്തെ ധീരതയോടെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ്. അത്തരം ബാലിശമായ പെരുമാറ്റത്തിൽ ഞങ്ങൾ ഭയപ്പെടുകയില്ല.”

കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി സഭ വിട്ടത്. വലിയ വിമർശനം ഇക്കാര്യത്തിൽ ഉണ്ടാവുകയും ചെയ്തു. സഭ തുടങ്ങുമ്പോഴും അവസാനിയ്ക്കുമ്പോഴും ദേശീയ ഗാനം പാടണമെന്നുള്ള തന്റെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നും നയപ്രഖ്യാപനത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി.

More Stories from this section

family-dental
witywide