നിപ്പേ…നീ തീര്‍ന്നെടാ തീര്‍ന്നു! വാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍: നിപ്പ വൈറസിനെതിരായ വാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് മാരകമായ വൈറസിന് എതിരായ വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. നിപയ്ക്ക് ഇതുവരെ വാക്‌സിന്‍ കണ്ട് പിടിച്ചിരുന്നില്ല.

നിലവില്‍ 51 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇപ്പോള്‍ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

ഏകദേശം 25 വര്‍ഷം മുമ്പ് മലേഷ്യയിലാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും എത്തിയിരുന്നു. കോഴിക്കോട് നിപ ബാധിതനെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ മരണം ഇന്നും കേരളത്തിന്റെ തീരാ നഷ്ടങ്ങളിലൊന്നാണ്.

കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് അടിസ്ഥാനത്തില്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി വൈറസ് വാക്‌സിന്‍ നല്‍കിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിന് ഉപയോഗിച്ച അതേ ടെക്‌നോളജിയാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ഉപയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷണം.

ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്സിനുകള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ആഗോള കൂട്ടായ്മയായ സിഇപിഐയാണ് ഇതിനും ധനസഹായം നല്‍കുന്നത്.

More Stories from this section

family-dental
witywide