വ്യാജ കുത്തിവയ്പ്പിലൂടെ ഇൻഷറുൻസ് തട്ടിപ്പ്; ഡോക്ടർമാർ വഞ്ചിച്ചത് രോഗികളെ

പി.പി ചെറിയാൻ

ഡാലസ്: രോഗികൾക്ക് കുത്തിവയ്പ്പ് നൽകിയെന്ന് വ്യാജ രേഖകൾ ചമച്ച ഡാലസിലെ ഇരട്ട സഹോദരന്മാരായ രണ്ട് ഡോക്ടർമാർ ഹെൽത്ത് കെയർ തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി. നഗരത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഡോ. ദേശി ബറോഗയും ഡോ. ഡെനോ ബറോഗയും ചൊവ്വാഴ്ച ആരോഗ്യ ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന് കുറ്റം സമ്മതിച്ചു.

ഈ സഹോദരന്മാർ രോഗികളെ ഓരോ മാസവും അവരുടെ ക്ലിനിക്ക് സന്ദർശിക്കാൻ നിർബന്ധിച്ചു. ഓരോ സന്ദർശനത്തിലും, ഡോക്ടർമാർ ഓരോ രോഗിക്കും 80 കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്പ്പുകൾ നൽകിയതായി രേഖപ്പെടുത്തി, എന്നാൽ യാഥാർഥത്തിൽ അവർ അങ്ങനെ ചെയ്തില്ലെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. പലപ്പോഴും, ഡോക്ടർമാർ രോഗിയുടെ ചർമ്മത്തിൽ തുളച്ചുകയറാതെ തന്നെ സൂചി വയ്ക്കുകയും വ്യാജ മെഡിക്കൽ രേഖകൾ സൃഷ്ടിക്കുകയും ചെയ്തു. ഈ വഞ്ചനയിലൂടെ, ഇൻഷുറൻസ് കമ്പനികൾക്ക് 45 ദശലക്ഷം ഡോളറിലധികം ബിൽ ചെയ്യാൻ അവർക്ക് കഴിഞ്ഞു, അതിൽ നിന്ന് അവർ 9 ദശലക്ഷം ഡോളറിലധികം നേടി.

ഈ കുറ്റങ്ങൾക്ക്, ഡോ. ദേശി ബറോഗയ്ക്കും ഡോ. ഡെനോ ബറോഗയ്ക്കും 10 വർഷം വരെ തടവിന് കോടതി ശിക്ഷിച്ചു. പ്രതികളുടെ മെഡിക്കൽ റജിസ്ട്രേഷനുംലൈസൻസുകളും റദ്ദാക്കി. കൂടാതെ, തട്ടിപ്പിലൂടെ സമ്പാദിച്ച പണം തിരികെ നൽകാനും ഇവർ കോടതിയോട് സമ്മതിച്ചു.

More Stories from this section

family-dental
witywide