‘പുൽപ്പള്ളി’യിൽ പൊലീസ് നടപടി, അറസ്റ്റ് തുടങ്ങി, രണ്ട് പേർ പിടിയിൽ; നൂറോളം പേർ നിരീക്ഷണത്തിൽ, ദൃശ്യങ്ങൾ നിർണായകം

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി. പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ ഇന്നലെ തന്നെ കേസെടുത്ത പൊലീസ് ഇന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പൊലീസ് ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്.

അതിര് കടന്ന പ്രതിഷേധം, ഒടുവിൽ നടപടി

പുൽപ്പളളിയിലെ ഇന്നലത്തെ പ്രതിഷേധം ഒരുഘട്ടത്തിൽ വലിയ സംഘർഷാവസ്ഥയിലേക്ക് എത്തിയിരുന്നു. പുൽപ്പളളി ടൗണിലേക്ക് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍, ഉദ്യോഗസ്ഥർ വന്ന വനംവകുപ്പിന്‍റെ ജീപ്പ് പിടിച്ചെടുത്ത് റീത്ത് വരെ വയ്ക്കുന്ന സാഹചര്യമുണ്ടായി. ജീപ്പിന്റെ ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. മുകളിൽ കയറി റൂഫ് വലിച്ചു കീറി. കടുവ കടിച്ചുകൊന്ന പശുവിന്‍റെ ജഡത്തിന്‍റെ അവശിഷ്ടങ്ങൾ ജീപ്പിന് മുകളിൽ കെട്ടിവച്ചു. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എം എൽ എമാർക്ക് നേരെ കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

Two arrested for attacking a forest department vehicle in pulpally protest

More Stories from this section

family-dental
witywide