
വാരാണസി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾക്ക് മുന്നോടിയായി, വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരി നജ്മ പർവിൻ എന്നീ മുസ്ലീം സ്ത്രീകൾ അയോധ്യയിലേക്ക് രാമജ്യോതിയുമായി എത്തും. മുസ്ലീം പ്രദേശങ്ങളിലൂടെയായിരിക്കും രാമജ്യോതി കൊണ്ടുപോകുക. ഭഗവാൻ ശ്രീരാമൻ തങ്ങളുടെ പൂർവ്വികനാണെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒന്നുതന്നെയാണെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ശനിയാഴ്ച ഇരുവരും സ്ത്രീകൾ അയോധ്യയിലേക്ക് പോകും.
ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പതൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. മഹന്ത് ശംഭു ദേവാചാര്യ അയോധ്യയിൽ വെച്ച് രാമജ്യോതി കൈമാറും. ഞായറാഴ്ച രാമജ്യോതിയുമായി സ്ത്രീകൾ മടങ്ങും. അയോധ്യയിലെ മണ്ണും സരയുവിന്റെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും. രാമജ്യോതി വിതരണം ജനുവരി 21ന് ആരംഭിക്കും.
ബിഎച്ച്‌യുവിൽ കോൺഫ്ളിക്ട് മാനേജ്‌മെന്റ് പഠിച്ച നസ്‌നീൻ ഹനുമാൻ ചാലിസയും രാംചരിത് മനസ്സും ഉറുദുവിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഐക്യത്തിനും സമാധാനത്തിനും വേണ്ടി നസ്നീൻ അക്ഷീണം പ്രയത്നിക്കുന്നു. പതൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസാണ് ഗുരു. രാമനോടുള്ള ഭക്തിയെ കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വലതുപക്ഷ സംഘടനയായ റമ്പാന്തിൽ ചേർന്ന് രാമഭക്തി (രാമനോടുള്ള ഭക്തി) പ്രചരിപ്പിക്കുകയാണ് നസ്നീൻ.
“അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാമൻ നമ്മുടെ പൂർവ്വികനാണ്. ഒരു വ്യക്തിക്ക് അവന്റെ മതം മാറാം, പക്ഷേ പൂർവ്വികനെ മാറ്റാൻ കഴിയില്ല. മക്ക മുസ്ലീങ്ങൾക്കെന്നതു പോലെ, അയോധ്യ ഹിന്ദുക്കൾക്കും ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കും പുണ്യസ്ഥലമാണ്,” നസ്നീൻ പറഞ്ഞു.
നജ്മ ബിഎച്ച്‌യുവിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വർഷമായി രാമഭക്തയാണ്. വാരണാസി ആസ്ഥാനമായുള്ള ഹിന്ദു-മുസ്ലിം ഡയലോഗ് സെന്റർ വഴി രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളുമായും ഹിന്ദുക്കളുമായും ആശയവിനിമയം നടത്തുന്നു. നസ്നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്. അവർക്ക് മുസ്ലീം സ്ത്രീകളുടെ പിന്തുണയുണ്ട്.
2006ൽ സങ്കത് മോചൻ ക്ഷേത്രത്തിൽ ഭീകരർ ബോംബിട്ട് രാഷ്ട്രം മുഴുവൻ സംഘർഷാവസ്ഥ നിലനിന്നിരുന്ന സമയത്ത്, മുസ്ലീം വിമൻ ഫൗണ്ടേഷൻ അധ്യക്ഷ നസ്നീനും വിശാൽ ഭാരത് സൻസ്ഥാന്റെ നജ്മയും, സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 70 മുസ്ലീം സ്ത്രീകളുമായി ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ ചൊല്ലി. അന്നുമുതൽ, അവർ രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം ശ്രീരാമ ആരതി നടത്തി വരുന്നു.













