ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ, കാർ വാടകക്കെടുത്ത് നൽകിയത് എഎസ്ഐ

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്‍കിയവരെ‌യാണ് തൃശൂരില്‍നിന്നു പൊലീസ കസ്റ്റഡിയിലെടുത്തത്. കാർ വാടകക്ക് എടുക്കാൻ സഹായിച്ച പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐയുടെയും മൊഴിയെടുത്തു. കാർ വാടകയ്‌ക്കെടുത്ത് സുഹൃത്തിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് എഎസ്ഐ പറഞ്ഞത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ നൽകുന്ന സൂചന.

ഞായറാഴ്ച രാവിലെ 7.10നാണ് കാറിലെത്തിയ സംഘം മൂന്ന് യുവാക്കളെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന ഏഴോളം പേർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.

കഴക്കൂട്ടത്തുവെച്ച് കാറിനെ പൊലീസ പിന്തുടർന്നതോടെ നഗരത്തിൽ പ്രവേശിക്കാതെ കാർ കണിയാപുരം വാടയിൽമുക്ക് പുത്തൻകടവിനടുത്തെത്തി നിർത്തി. അതിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ മൂന്നുപേർ ഓട്ടോറിക്ഷയിലാണ് കടന്നുകളഞ്ഞതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിൽ രക്തത്തുള്ളികളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട കുമ്പളം സ്വദേശിയുടേതാണ് കാർ. ഇയാളെ പൊലീസ് വിളിച്ചുവരുത്തി.

Two persons under custody in Aluva kidnapping casse